ഒരിക്കല്‍ സ്വരങ്ങളും വ്യഞ്ജനങ്ങളും കൂടി ഒരു യാത്ര പോയി
പോണ പോക്കില്‍ വഴിയോരത്തിരുന്ന നാട്ടുമാവ്
തേന്‍ കിനിയുന്ന മാമ്പഴത്തോടൊപ്പം
ഒരമ്മയുടെ മഴക്കാലമൊഴിയാത്ത കണ്ണിനെ കണി കാണിച്ചു.
പിന്നെ.....വഴുവഴുക്കുന്ന.. ഞരമ്പുള്ള ..
പാടത്തിനരികില്‍ നില്‍ക്കുമ്പോഴാണ്
വെള്ളത്തിന്റെ മുഴക്കം ഞരക്കം പോലെ കേട്ടത്.
കൈത്തോടിന്റെ കുപ്പിക്കഴുത്ത് ചാടിക്കടന്നപ്പോള്‍
സ്വരം വ്യഞ്ജനത്തോടു പറഞ്ഞു....
പേടി വേണ്ട, പൊരുത്തങ്ങള്‍ പൊരുത്തക്കേടുകള്ക്കുളളിലല്ലേ?
പോണ വഴിയില്‍ കണ്ട കരിവീരന് ... സഹ്യപുത്രന്
കാതില്‍ അടക്കം പറഞ്ഞു...
കാനനത്തില്‍ അമൃതിനെക്കാള്‍ മേലെയാം തണ്ണീര്‍
പയ്യാരം പറയുന്ന കൊയ്ത്തുപാടങ്ങള്ക്കു ഇനിയുമെന്തോ പറയാനുണ്ടെന്നു
സ്വരവും വ്യഞ്ജനവും ഉള്ളാലെയറിഞ്ഞിരുന്നു..അതുകൊണ്ടാവണം
കവിതയുടെ പാടങ്ങളിലിന്നും പുതിയ ചലനങ്ങളും ശബ്ദങ്ങളും
മുഴങ്ങി തുടികൊട്ടിയുണരുന്നത്
Saturday, November 28, 2009
Subscribe to:
Post Comments (Atom)

7 comments:
'കവിതയുടെ പാടങ്ങളിലിന്നും പുതിയ ചലനങ്ങളും ശബ്ദങ്ങളും'
കവിതയിലൊരു വിതയുണ്ട്.
ആശംസകള്‍ ...
മഴപ്പൊട്ടി,
വരികളിൽ ഞാനറിയുന്നു അന്നൊരിക്കൽ കവിതയുടെ പാടങ്ങളിലിന്നും പുതിയ ചലനങ്ങളുംമുഴങ്ങുന്നതു. തികച്ചും വേറിട്ട ചിന്ത!ആശംസകള്‍ !!
ബൂലോകത്തേയ്ക്ക് സ്വാഗതം
iniyum ezhuthoooo...
HAPPY NEW YEAR checheee
Ihrayum eppo...? njan onnum arinjilla
ആശംസകള്‍ ...
Post a Comment